Friday 11 September 2020

ഓർമ്മകൾ

 എനിക്ക് അഞ്ചാറു വയസ്സുള്ളപ്പോൾ  മീൻ കയറ്റിപ്പോയ ലോറിയിൽ നിന്ന് കുട്ടകളിലെ മത്തി റോഡിൽ മറിഞ്ഞുവീണ് ചിതറിയത് ഓർമ്മയുണ്ട്.  ( ഒരു മത്തി മഴ)വലിയൊരു കയറ്റമായിരുന്നു റോഡിൽ. വീടുകളിൽ നിന്ന് കുട്ടികളും അമ്മമാരും ഓടിക്കൂടി അതൊക്കെ പെറുക്കിഎടുത്തു. ലോറിക്കാർ അറിഞ്ഞില്ല. ഇതുപോലെ  ഗ്വാളിയോർ റയോൺസ് ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്ന മുളകളും കെട്ടുപൊട്ടി ( ലോഡിങ്ങിലെ അപകതമൂലം) വീഴുന്നത് ഇവിടെ പതിവായിരുന്നു. മൂരിവണ്ടികൾ പിൻഭാരംകാരണം മറിഞ്ഞ് മൂരികൾ തൂങ്ങിപ്പോവുന്നതും കണ്ടിട്ടുണ്ട്.   കടകളിലേക്ക് സാധനം കയറ്റിപ്പോകുന്ന ട്രോളിക്കാരെ ഒന്ന് കൈവെച്ചുകൊടുത്ത് കയറ്റം കയറ്റി വിടന്നത്‌ കുട്ടികൾക്ക് ഒരാഘോഷമായിരുന്നു. പ്രതിഫലമായി ഓരോ തുണ്ട് ശർക്കര കിട്ടും.


ഇറക്കം ഇറങ്ങിവരുന്ന ബസ്സുകൾ നിയന്ത്രണം വിട്ട് ഇവിടെ മറിയുന്നത്  പതിവായിരുന്നു. മാസത്തിൽ മിക്കവാറും ഒന്നെങ്കിലും ഉണ്ടാവും.  

ആക്സിഡന്റ് നടന്ന റോഡിന് താഴെ ഉള്ള കുറ്റിക്കാടുകളിൽ ആഴ്ചകളോളം പരതി നടക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു.    (അക്കാലത്ത് പുരുഷന്മാർ മാത്രം ചെയ്തിരുന്ന മിക്ക കായിക ജോലികളും അതിലും മിടുക്കോടെ ഇവർ ചെയ്യുമായിരുന്നു. മുണ്ടുമാത്രം വേഷം അതും  മാടിക്കുത്തി  ആണ് നടന്നിരുന്നത്.) യാത്രക്കാരിൽ  /കണ്ടക്ടറിൽ നിന്ന് തെറിച്ച് വീണ ചില്ലറപൈസകൾക്ക് വേണ്ടി ആയിരുന്നുവത്രെ!  എപ്പോഴോ എന്തോ ആഭരണവും കിട്ടിയിട്ടുണ്ടാവും അല്ലാതെ ഇങ്ങനെ തപ്പി നടക്കുമോ എന്ന് അപഖ്യാതി പരത്തുന്ന ചില ലോക്കൽ bbc  റിപോട്ടർമാരും ഉണ്ടായിരുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home