Friday 11 September 2020

ആദ്യമായി തീവണ്ടി കണ്ട കഥ*

                                     * 


രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി തീവണ്ടി കാണുന്നത്. ഫ്രാൻസിസ് റോഡിലുള്ള ഒരു സ്‌കൂളിലെ ടീച്ചർ ആയിരുന്നു അമ്മ.    എസ്‌കെ പൊറ്റെക്കാടിന്റെ  'ഒരു ദേശത്തിന്റെ കഥ' യിലെ അതിരാണിപ്പാടത്തെ പണിക്കരുടെ സ്‌കൂൾ എന്ന് പരാമർശിക്കുന്നത് ഇതത്രെ!  അക്കാലം   ക്വാർട്ടേസുകളിൽ  താമസിച്ചിരുന്ന റയിൽവെക്കാരിൽ പലരുടെയും മക്കൾ അക്കാലത്ത് ആ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്.  (അവരിൽ ചിലർ പിൽക്കാലത്ത് സഹപ്രവർത്തകരായിട്ടുണ്ട്) ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്ന അക്കാലത്ത്    ജീവനക്കാർക്ക് അരിയും പ്രൊവിഷൻസും നല്‌കാൻ സംവിധാനമുണ്ടായിരുന്നത്രെ! നമ്മൾ റയിൽവേയിൽ വന്ന കാലത്ത് അതൊന്നും പക്ഷെ കണ്ടിട്ടില്ല. എന്തായാലും റയിൽവേ  താരതമ്യേന മെച്ചപ്പെട്ട സേവനവ്യവസ്ഥകൾ ഉള്ള ഒരു സംവിധാനമാണെന്ന ധാരണ ആയിരുന്നു അമ്മയുടെ സഹപ്രപർത്തകർക്ക്. അത് പിന്നീട് എനിക്കൊരു പാരയായി വരുന്നുണ്ട് .അത് പിന്നെപ്പറയാം.


കോഴിക്കോട് സ്റ്റേഷൻ കടന്ന് ഇപ്പോൾ തെക്കുഭാഗത്തുള്ള ഓവർബ്രിഡ്ജിനുപകരം അന്നുണ്ടായിരുന്ന ലെവൽ ക്രോസ് കടന്നുവേണം സ്‌കൂളിലേക്ക് പോവുക. ഞാൻ പഠിച്ചത് അവിടെ ആയിരുന്നില്ല. വല്ലപ്പോഴും ഡോക്ടറെ കാണിക്കാൻ, അല്ലെങ്കിൽ വീട്ടിൽ എല്ലാമക്കളെയുംകൂടി   ഒരിടത്താക്കി പോകാൻ സാഹചര്യമില്ലാതിരിക്കുക പോലുള്ള അവസരങ്ങളിൽ കൂടെക്കൂട്ടി സ്കൂളിൽ ഇരുത്തും.   അങ്ങനെ ഒരവസരത്തിൽ ആണ് , ഒന്നാം ക്ലാസ്സിൽ കൂകൂ കൂകൂ തീവണ്ടി ന്ന് പഠിച്ചെങ്കിലും വെള്ളംമോന്തിയുംകൽക്കരിതിന്നും ഭൂമികുലുക്കിക്കൊണ്ട് കൂകിപ്പാഞ്ഞു കൊണ്ട് പോകുന്ന അതിനെ 'ജീവനോടെ' കാണുന്നത്.


പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഒരു റെയിൽവേസ്റ്റേഷൻ കാണുന്നതും വണ്ടിയിൽ കയറുന്നതും.


 പിൽക്കാലത്ത് കുട്ടികളെ നോക്കാൻ ആളില്ലാത്ത അവസരങ്ങളിൽ മൂത്തമകനെ പലപ്പോഴും ബുക്കിങ് ഓഫിസിൽ കൊണ്ടുവന്നിരുത്തിയിട്ടുണ്ട്. അങ്ങനെ ഒരവസരത്തിൽ  ഊണുകഴിക്കും നേരത്ത് (പകരം കസേര ഇല്ലാത്തതിനാൽ തൽക്കാലം) അവനെ കൗണ്ടറിലെ സീറ്റിൽ ഇരുത്തി . ARTS ഓപ്പറേറ്റർ കീ ലോക്ക് ആക്കാൻ ശ്രദ്ധിച്ചില്ല.  കുട്ടിക്കൗതുകം  അറിയാതെ ഏതോ ബട്ടനിൽ  തൊട്ടത് മുൻപേ കൊടുത്തുപോയ ടിക്കറ്റ് NI ആയി. എന്റെ ആദ്യത്തെ NI മിസ്സിങ് .. 

  ₹ 2600 പോയിക്കിട്ടി.  ശുഭം!!


(ടിപി സുധാകരൻ 05/08/2000)

  

  

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home