Friday 11 September 2020

പരസ്പര പൂരകം

 പണ്ട് ഒരു കമ്പനി പടിക്കൽ ഒരു വാച്ച് കട ഉണ്ടായിരുന്നു പുറത്ത് ഒരു ക്ലോക്കും. ഈ ക്ളോക്ക്‌നോക്കി   തന്റെ വാച്ച് കറക്ടാക്കി ആണ് വാച്ച് മാൻ സൈറൻ മുഴക്കുക. നാട്ടുകാർ മുഴുവൻ സൈറൻ കേട്ടാണ് അവരുടെ ദിനകൃത്യങ്ങൾ ചിട്ടപ്പെടുത്തുന്നത്. അങ്ങനെ വന്നുവന്ന്  നാട്ടുകാർക്ക് എല്ലാറ്റിനും നേരം വൈകി തുടങ്ങി.   അന്വേഷണമായി അപ്പോഴാണ് സംഗതി മനസിലായത്.



 വാച്ച് മാൻ സൈറൻ മുഴക്കുക വാച്ച് കടക്കാരന്റെ ക്ളോക്ക് നോക്കി ആണെങ്കിൽ ക്ളോക്കുകാരൻ  സൈറൻകേൾക്കുമ്പോഴാണ് ക്ലോക് കറക്റ്റ് ചെയ്യുന്നത്. പിന്നെ നാട്ടുകാർക്ക് പുലരാൻ   .... ൽ വെയിലുദിക്കേണ്ടിവരുന്നതിൽ അത്ഭുതമില്ലല്ലോ.


വാച്ച് കടയിലെ  ക്ളോക്കും  കമ്പനിയിലെ സൈറനും പോലെ  ഇങ്ങനെ പരസ്പരപൂരകമായാണ്  ഇനിയും  പ്രതിപക്ഷവും പത്രക്കാരും  പോകുന്നതെങ്കിൽ  പിന്നെ നാട്ടുകാർക്ക് നേരംപുലരാൻ വേറെ വഴിനോക്കേണ്ടിവരും.    


FB: 19/06/20



0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home